Sunday, November 4, 2012

വര്‍ഗ്ഗീസ്‌ അവസാനിക്കുന്നില്ല



ഞങ്ങള്‍ കൊളേജിലേക്കെതുംപോഴേക്കും നക്സലൈറ്റ് പ്രസ്ഥാനവും ജനകീയസാംസ്കാരിക വേദിയുമൊക്കെ ഏറെക്കുറെ തകര്‍ച്ചയില്‍ പെട്ടു കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ആ പ്രസ്ഥാനങ്ങളുമായി നേരിട്ട് ഒരു ബന്ധവും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.ആ പ്രസ്ഥാനങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തിച്ചിരുന്ന ജേഷ്ഠതുല്യരായ പല സുഹൃത്തുക്കളും ആത്മഹത്യയിലേക്കും മറ്റും ചിതറിപ്പോയിരുന്നു.

ഞാന്‍ നക്സലൈറ്റ് കാലഘട്ടത്തിന്റെ ആരാധകനല്ല.എന്നാല്‍ ഇന്ന് പലരും ഒരു ഫാഷന്‍ പോലെ ആ കാലഘട്ടത്തെ പൂര്‍ണമായും തള്ളികളയുന്ന,പരിഹസിക്കുന്ന രീതിയില്‍(അല്ലെങ്ങില്‍ തന്നെ ഇപ്പോള്‍ തള്ളിപ്പറയലുകളുടെ കാലമാണ് .ഒരു മഹത്തായ കാര്യമെന്ന മട്ടില്‍ മദ്യപിചിരുന്നവര്‍ മദ്യപാനത്തെ തള്ളിപ്പറയുന്നു.അരാജകവാദി അരാജകവാദത്തെതള്ളിപ്പറയുന്നു.സത്യത്തില്‍ കഞ്ഞാവടിക്കുന്നവരും മദ്യപാനികളുംസ്വവര്‍ഗ രതിക്കാരും ജെന്റില്മാന്മാരും(?)രാഷ്ട്രീയക്കാരും ബിസ്സിനസ്സുകാരും ഒക്കെക്കൂടി ഉള്‍പ്പെട്ട ഒരുബഹുസ്വര യാഥാര്ത്യമാണ് സമൂഹമെന്നു കണ്ടാല്‍ ഇത്തരം മഹത്വവല്‍ക്കര്നങ്ങളും ആദര്‍ശവല്ക്കരണങ്ങളും കൊമാളിത്തമായിമാറും) അതിനെ നോക്കികാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ആ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമായ പരിമിതികള്‍ എന്തായിരുന്നാലുംആത്യന്തികമായി അനീതിക്കും അപമാനവീകരനത്ത്തിനുമെതിരായ ഒരു മുഴക്കം അവ കൊണ്ടുവന്നിരുന്നു.ആ മുഴക്കത്ത്തിന്റെ ചില സദ്‌ഫലങ്ങള്‍
നമ്മുടെ സാഹിത്യരങ്ങത്തുമുണ്ടായി എന്നത് നിഷേധിക്കാന്‍ കഴിയുന്ന ഒന്നല്ല.മാത്രമല്ല,അന്ന് വരെ വ്യപസ്ഥാപിത കേരളീയ യുവത്വം സാഹിത്യകേന്ദ്രത്ത്തില്‍ പ്രതിഷ്ഠിച്ചിരുന്ന എം. ടി.,കാക്കനാടന്‍ ,മുകുന്ദന്‍ ...തുടങ്ങിയവരെ ആകേന്ദ്രത്തില്‍ നിന്ന് നീക്കുകയും അവിടേക്ക് പുതിയ ശബ്ദങ്ങള്‍ കടന്ന്നു വരികയും ചെയ്തു എന്നത് ചരിത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.അയ്യപ്പപനിക്കരെ പോലൊരു കവിയെ 'ഹൂഗ്ളി' എഴുതാന്‍ പ്രേരിപ്പിക്കും വിധം ശക്തമായിരുന്നു ആ മുഴക്കം എന്നു കൂടി പറയേണ്ടതുണ്ടെന്നു തോന്നുന്നു. ആ കാലഘട്ടത്തിന്റെ പരിമിതികളെ സ്വയം തിരിച്ചരിയാനും ചര്‍ച്ചചെയ്യാനും തയ്യാറായതും ആ കാലഘട്ടത്തിലെ തന്നെ എഴുത്തുകരായിരുന്നു എന്നതും പരിഗണിക്കപ്പെടെണ്ടതാണ്.ഏതൊരു കാലഘട്ടത്തെയും കര്‍ശനമാനമായി വിലയിരുത്തുന്നതോ വിമര്‍ശനവിധേയമാക്കുന്നതോ കണിശമായും ഗുണപരവും സര്ഗാത്മകവുമാണ്.നക്സലൈറ്റ് കാലഘട്ടത്തെയുംഇഴകീറി പരിശോധിക്കേന്ടവര്‍ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.തര്‍ക്കമില്ല.എന്നാല്‍ ഏതെങ്കിലും ഒരുകാലഘട്ടത്തെ പൂര്‍ണമായും തള്ളികളയുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യവും അപക്വവും ആയിരിക്കും.കാരണം ,ഏതു കാലഘട്ടവും പില്‍ക്കാലത്ത്‌ സ്വാഭാവികമായും പരിമിതികളുടെയും അബ്ദ്ധങ്ങളുടെയും കൂടി അടയാളമായിട്ടായിരിക്കും വിലയിരുത്തപ്പെടുക.അപ്പോള്‍ പോലും ആ കാലഘട്ടത്തിന്റെ പോസിറ്റിവായ ഘടകങ്ങള്‍ പില്‍കാല ചരിത്രത്തിലേക്കുള്ള തുടര്‍ച്ച കൂടി തീര്‍ച്ചയായും നിര്‍മ്മിക്കുന്നുണ്ട് എന്ന കാര്യം നാം മറന്നു കൂടാ.

അതുകൊണ്ട് 'വര്‍ഗ്ഗീസ് 'അവസാനിക്കുന്നില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അനീതികള്‍ക്കും അപമാനവീകരനത്ത്തിനുംഎതിരായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ,എണ്ണത്തില്‍ പരിമിതമായ പത്രപ്രവര്‍ത്തകര്‍ ,സാഹിത്യകാരന്മാര്‍ ,ചലച്ചിത്രകാരന്മാര്‍ ,നവഗാന്ധിയന്‍ പ്രതിരോധ പ്രവര്‍ത്തകര്‍ ,ദളിത്‌ ആദിവാസി മേഖലകളിലെ നവ സാമുഹിക പ്രവര്‍ത്തകര്‍ ,സ്ത്രീപക്ഷവാദികള്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍, ന്യുനപക്ഷസാമൂഹിക നീതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ ....തുടങ്ങി ബഹു തലങ്ങളില്‍ ഉയരുന്ന ശബ്ദങ്ങളിലേക്ക്‌ വര്‍ഗ്ഗീസിന്റെ ശബ്ദവും മറ്റൊരു രീതിയില്‍ ഏറ്റെടുക്കപ്പെടുന്നുണ്ട് .മാവോയിസ്റ്റുകള്‍ ഉയര്‍ന്നു വരാനുള്ള സാമൂഹിക സാഹചര്യം പ്രസ്ക്തമാനെങ്ങിലും നിഗൂഡവല്‍കൃത സമീപനങ്ങളെ അസാദ്ധ്യമാക്കിത്തീര്‍ക്കുന്ന തുറസ്സുകള്‍ രാഷ്ട്രീയത്തില്‍ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു.അതുകൊണ്ട് 'വര്‍ഗ്ഗീസിനും' ജനാധിപത്യത്തിനുമിടയിലെ അഭാവങ്ങളെ എങ്ങനെ പൂരിപ്പിക്കും എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാനപ്പെട്ട ചോദ്യം.

No comments:

Post a Comment