Sunday, November 4, 2012

തമ്പിച്ചായന്‍ (തമ്പി കാക്കനാടന്‍ )



(തമ്പി കാക്കനാടന്‍ അന്തരിച്ചു.എഴുത്തുകാരനായ കാക്കനാടന്റെ സഹോദരനാണ്.)

ഞങ്ങളുടെ തമ്പിച്ചായന്‍ പോയി.ജീവിച്ചു ജീവിച്ച് ജീവിതത്തെ ഇതിഹാസമാക്കിയ ഒരാളുടെ മരണം.ബേബിചായന്റെ(കാക്കനാടന്‍) വീട്ടിലെ ഒരുമാസത്തോളം നീണ്ട താമസത്തിനിടയിലാണ് ആദ്യം കാണുന്നത്.പിന്നീട് ഇടയ്ക്കിടെ കണ്ടു.ഓരോ കാഴ്ചയും ഓരോ അനുഭവം.അങ്ങനിരിക്കെ ഞാന്‍ അപ്രത്യക്ഷനായി.വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് തിരുവനന്തപുരത്ത് ചേക്കേറിയത് ആരോ പറഞ്ഞറിഞ്ഞു .എന്റെ സുഹൃത്തും നാട്ടുകാരനുമായ സന്തോഷുമൊത്ത് (സന്തോഷ്‌ .ജി .കൃഷ്ണന്‍ -ഇപ്പോള്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി )തമ്പിച്ചായന്‍ അപ്രതീക്ഷിതമായി വീട്ടില്‍ വന്നു.വന്ന പാടേ പറഞ്ഞു. 'നിന്നെ കണ്ടല്ലോ നീ ജീവിചിരിക്കുന്നല്ലോ അതുമതി '. ഒരു വെറും സാധാരണക്കാരനായ എന്നെക്കുറിച്ചാണ് പറയുന്നത്.തമ്പിച്ചായന്‍ അങ്ങനെയാണ്.വലിപ്പചെറുപ്പമില്ല.പ്റായ വ്യത്യാസമില്ല.എല്ലാ പ്റായവും തമ്പിച്ചായന്റെ പ്റായം .എല്ലാവരും പ്രിയപ്പെട്ടവര്‍ .അടുപ്പക്കാര്‍ക്ക്  ഒരുപാട് തണലും ആഘോഷങ്ങളും അഹങ്കാരങ്ങളും ചങ്കൂറ്റങ്ങളും നല്‍കിയ മനുഷ്യമഹാമരം .പരിചയമുള്ളവര്‍ക്കറിയാം ആ വലിയ മനുഷ്യന്റെ മഹത്വം. നിറഞ്ഞ സ്നേഹം.പരിചയപ്പെട്ടിട്ടില്ലാത്തവരോട് അതെങ്ങനെയാണ്‌ പറയുക.?പറയാനൊരുപാടുണ്ട് .പറയാന്‍ തിക്കിത്തിരക്കുന്നുണ്ട്.പറയാനറിയില്ല.ഞങ്ങളുടെ തമ്പിച്ചായന്‍ പോയി.അത്രമാത്രം.

No comments:

Post a Comment