Sunday, November 4, 2012

കെ.പി.നിര്‍മല്‍കുമാറിന്റെ കഥ




ഭാഷയെ ആലാപനമാക്കുന്ന പരീക്ഷണം കെ. പി.നിര്‍മല്‍കുമാറിന്റെ 'കര്മഭൂമിയുടെ പിഞ്ചുകാല്‍ 'എന്ന കഥയിലുണ്ട് .സ്ഥലകാലങ്ങള്‍ ഈ കഥയില്‍ രാഗമാലികയെന്നവണ്ണം കടന്നുവരുന്നു.ഹിന്ദോളവും തോടിയും നാട്ടക്കുറിഞ്ഞിയുമെല്ലാം ആഖ്യാനത്തില്‍ മാറിമറിഞ്ഞു പ്രത്യക്ഷപ്പെടുന്നതായി തോന്നാം.നീണ്ട വാചകങ്ങള്‍ രാഗവിസ്താരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ വളഞ്ഞു പുളഞ്ഞു കയറിയിറങ്ങുന്നു.

ഗമകങ്ങളിലൂന്നാതെ ശ്രുതിയില്‍ അത്ഭുതകരമായ പുതുമകള്‍ ആവിഷ്ക്കരിച്ച മഹാ വാഗേയകാരന്‍ മധുരൈ  മണി അയ്യര്‍ പറഞ്ഞതിനെ (There aren't any plot  in a keerthanam.But interpretation of characters-Three Masters-Ramdas Narayanan) മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ കഥയില്‍ കഥയില്ല , നിരവധി കഥാപാത്രങ്ങളുടെയും പൌരസമൂഹതിന്റെയും വ്യാഖ്യാനമേയുള്ളൂ .സ്ഥലം ഒരു സംഗീതകൃതിയിലെ വിശദാംശങ്ങളില്ലാത്ത വിശദീകരണമായിത്തീരുന്നു.

പദ്മവിലാസം വീഥിയും പുത്തരികണ്ടവും ശ്രീവരാഹവും പേട്ടയും ശംഖുംമുഖവും പടിഞ്ഞാറേകോട്ടയും എയര്‍പോര്‍ട്ട്‌ റോഡും ..........അങ്ങനെ എണ്ണമറ്റ സ്ഥലസൂചനകള്‍ ഈ ചെറിയ കഥയില്‍ സപ്തസ്വരങ്ങളുടെ പ്രയോഗങ്ങളായി അഴിയുകയും പിണയുകയും ചെയ്യുന്നു. തനിയാവര്ത്തനത്തിലെ മൃദംഗവും ഘടവുമായി പുതിയകാലവും പഴയകാലവും അഭിമുഖം പങ്കുവെക്കപ്പെടുന്നു.

ഇത് കഥയല്ല.
സംഗീതസദസ്സാണ്. 

No comments:

Post a Comment