Sunday, November 4, 2012

അപ്പന്‍ തമ്പുരാന്‍ എന്ന അത്ഭുതം



'ഏതു ഭാഷയും അഭിവൃദ്ധിപ്പെടുന്നത് അത് സംസാരിക്കുന്ന ജനങ്ങളുടെ അഭിവൃദ്ധി അതില്‍ പ്രതിഫലിചിട്ടാണ്.ജനങ്ങള്‍ക്ക്‌ അഭിവൃത്തിയുണ്ടായാലും ചിലപ്പോള്‍ അതനുസരിച്ച് അവരുടെ ഭാഷയ്ക്ക്‌ അഭിവൃദ്ധി ഉണ്ടായില്ലെന്ന് വരും .അത് അവരുടെ അഭിവൃദ്ധി ഭാഷയില്‍ പ്രതിഫലിക്കാനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ അടഞ്ഞു പോകുന്നതുകൊണ്ടാണ് .അതാണ്‌ മലയാള ഭാഷയ്ക്ക്‌ നേരിട്ടിരിക്കുന്ന പധാന തരക്കേട് .മലയാളികളുടെ വര്‍ദ്ധിച്ചു വരുന്ന പാണ്ഡിത്യവും സംസ്കാരവും മലയാളത്തില്‍ കൂടിയല്ല സിദ്ധിക്കുന്നത് .അവ മലയാളത്തില്‍ പ്രതിഫലിക്കുവാനും മാര്‍ഗമില്ല.'
-സഹോദരന്‍ അയ്യപ്പന്‍ .

മലയാള സാഹിത്യ ചരിത്രത്തില്‍ രാമവര്‍മ അപ്പന്‍ തമ്പുരാന്‍ (1875-1941)നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. വിവിധ കാലഘട്ടങ്ങളില്‍ മലയാള സാഹിത്യത്തെ മുന്നോട്ടു നയിക്കുന്നതില്‍ കേസരി ബാലകൃഷ്ണ പിള്ള ,എം .ഗോവിന്ദന്‍ എന്നീ എകാകികള്‍ നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് വിഭിന്നമെങ്ങിലും അപ്പന്‍ തമ്പുരാന്റെ പരിശ്രമങ്ങള്‍ക്കും അതിന്റേതായ അര്‍ത്ഥവും മൂല്യവുമുണ്ട് .രസികരഞ്ജിനി (1902-1907)മാസികയിലൂടെയും 1911-ല്‍ സ്ഥാപിച്ച 'മംഗളോദയം 'എന്ന പ്രസാധന സംരംഭത്തിലൂടെയും മലയാള ഭാഷയുടെ ഐഡന്‍റ്റിറ്റിയെ സ്ഥാപിക്കാന്‍ അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. പിന്നീടു 'മംഗളോദയം 'എന്ന മാസിക തുടങ്ങുക മാത്രമല്ല അതിലൂടെ സാഹിത്യപരിഷത്ത്തിനു അഖിലകേരള പദവി ലഭിക്കണം എന്നുള്ള ആത്മാര്‍ഥമായ ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.കേരളത്തിലെ ആദ്യ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ 'കേരള സിനി ടോണിന്റെ(1929)സ്ഥാപനത്തിലൂടെ പുതിയ കലാ ചലനങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു എന്നതും ചര്‍ച്ചചെയ്യപെടെണ്ടാതാണ്.ഭൂതരായര്‍ ,ഭാസ്കരമേനോന്‍ ,മംഗളമാല (5ഭാഗന്ഗല്)ദ്രാവിടവൃത്തങ്ങളും അവയുടെ ദശാ പരിണാമങ്ങളും ,മുന്നാട്ട് വീരന്‍ ,മലയാള വ്യാകരണം തുടങ്ങിയ സ്വന്തം കൃതികള്‍ കൂടാതെയാണ് ഈ പരിശ്രമങ്ങള്‍ അദ്ദേഹം നടത്തിയതെന്നുകൂടി ഓര്‍കേണ്ടതുണ്ട് .

പല കോണുകളില്‍ നിന്ന് പല തലങ്ങളില്‍ മലയാള ഭാഷയെക്കുറിച്ചു നടക്കുന്ന സമകാലികമായ ആലോചനകളില്‍ നിശ്ചയമായും കടന്നു വരേണ്ട ലേഖനമാണ് അപ്പന്‍ തമ്പുരാന്റെ 'പച്ച മലയാളം '.മംഗളമാല 'എന്ന ഉപന്യാസ സമാഹാരത്തിലാണ് ഇതുള്ളത് .വീക്ഷണത്തിലെ എക്സ്റ്റിമിസ്റ്റു സമീപനം പരിമിതിയായി തോനാമെങ്ങിലും അതിനെ അതിലെമ്ഘിക്കുന്ന ഭാഷാസ്നേഹത്തിന്റെ അതിരുകളില്ലാത്ത ഊര്‍ജ്ജം ലേഖനത്തെ ഇന്നും പ്രസക്തമാക്കുന്ന ഘടകമാണ്. 'ഭാഷാ സ്നേഹം' ഒരു ക്ളീഷേയല്ലെന്നു അപ്പന്‍ തമ്പുരാന്റെ വാക്കുകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .തന്റെ ചെറിയ ഭാഷയിലുള്ള ആത്മവിശ്വാസത്തിന്റെ രേഖയാണിത് .ഫലിതത്തിന്റെ നേര്‍ത്ത അകമ്പടിയോടെ വിഷയം അവതരിപ്പിക്കുമ്പോഴും ഇത്തരമൊരു ആത്മവിശ്വാസത്തില്‍ നിന്നുണ്ടാകുന്ന വിശുദ്ധമായ ധിക്കാരത്തിന്റെ അനുരണങ്ങള്‍ ഇതിലുണ്ട് .അര്‍ഥങ്ങള്‍ നിറഞ്ഞുകൊണ്ടേയിരിക്കുന്ന വിദൂരധ്വനികള്‍ സൃഷ്ടിച്ചു കൊണ്ട് മലയാളത്തിന്റെ ഭാവിയിലേക്ക് ഈ അനുരണങ്ങള്‍ കടന്നു പോകുന്നു.

ലേഖനത്തില്‍ നിന്ന് .

ഞാന്‍ ഒരു പച്ച മലയാളിയാണ് .ഇന്ക്രീസും പരന്തിരീസ്സും ചമകൃതവും എനിക്കറിഞ്ഞുകൂടാ ............................................................................................................................................
ശകാരിക്കുകയാനെങ്ങില്‍ മലയാളതിലാവട്ടെ .എന്നാല്‍ ഞാന്‍ മറുപടി പറയാം ....................................................................................................................................................
മറുനാട്ടുമൊഴി അങ്ങനെ തന്നെ ഒരുമാറ്റവും വരുത്താതെ എടുത്തു തനതെന്ന പോലെ ഇട്ടു പെരുമാറുക .ഇത് നമ്മുടെ മലയാളത്തിനെന്നല്ല മൊഴികള്‍ക്കു പൊതുവേ തന്നെ ഒരു വലിയ പുഴുക്കുത്തു പോലെ കേടു തട്ടിക്കുന്നതാന്നെന്നു കൂടി ഓര്‍മ വെക്കേണ്ടതാണ് .........................................................................................................................................
നമ്മുടെ പഴയ ഈട് വെപ്പുകളില്‍ ഓരോ പെട്ടികളിലായിട്ടു വളരെ കൈമുതല്‍ കെട്ടിവെചിരിക്കെ അതൊന്നും തുറന്നു നോക്കാതെ കണ്ണടച്ച് കടം വാങ്ങി ചെലവിടുന്നത് അറിവില്ലായ്മ കൊണ്ടോ മടി കൊണ്ടോ വിഡ്ഢിത്തം കൊണ്ടോഎന്ത് കൊണ്ടായാലും ഒട്ടും ശരിയായിട്ടുള്ളതല്ല ,തീര്‍ച്ച തന്നെ .



No comments:

Post a Comment